28 November, 2014

കേരളത്തിലെ പുലയ സംഘടനകളുടെ ചരിത്രം

1907- ൽ രുപീകൃതമായ സാധുജന പരിപാലന സംഘം അധകൃത സമുദായങ്ങളുടെ ആകെ സാമൂഹിക സ്വതതൃയത്തിനായി കാലഘട്ടം രൂപം നെല്കിയ വിമോചന പ്രസ്ഥാനം ആയിരുന്നു. പക്ഷെ സംഘത്തിൽ നിന്നും ക്രസ്തവ വിഭാഗത്തിൽപ്പെട്ടവരെ അടർത്തിയെടുക്കുന്നതിനു എല് എം എസ് , സാൽ വേഷൻആർമി, തുടങ്ങിയ മതസംഘടനകൾ കരുക്കൾ നീക്കി നെയ്യാറ്റിൻകര, നെടുമങ്ങാട്‌ തുടങ്ങിയ തെക്കൻ തിരുവിതാംകൂർ പ്രദേശങളിൽആണ് ഈ പ്രവണത വളരെ ശക്തമായി കണ്ടത് .

1914- ൽ സംഘത്തിന്റെ ശക്തനായ നേതാവ് ഈനൊസ് വാദ്യാർ സംഘടനവിട്ടു " ഐനവർ മഹാജനസഭ " രൂപീകരിച്ചു വഴിപിരിഞ്ഞു. സഭയിൽ അന്തചിദ്രം ശക്തമാവുകയും പൊയ്കയിൽ കുമാര ഗുരുദേവന്റെ പ്രത്യക്ഷരക്ഷാ ദൈവസഭ (PRDS) യും രൂപീകരിക്കപ്പെടുകയും ചെയ്തു. തിരുവല്ല കേന്ദ്രമാക്കി സോളമൻന്റെ നേ തിർത്തത്തിൽ " ചെരമർ ദൈവസഭ", ബിഷപ്‌ സ്റീഫൻന്റെ നേ തിർത്തത്തിൽ " ആംഗ്ലിക്കെൻ ചർച്ച് ഓഫ് കേരള" യും ക്രിസ്ത്യാനികൾ ആയിമാറിയ പുലയർ മാത്രം അംഗങ്ങളായ പെന്തികൊസ്തു സഭകളും സാധുജന പരിപാലന സംഘത്തിന്റെ വളര്ച്ചയെ തിരുവിതാമകൂറിൽ പ്രതികൂലമായി ബാധിച്ചു .

1919- ൽ പാമ്പാടി ജോണ്‍ ജൊസഫ് ഇരവിപേരൂരിലെ പോടിപ്പാറ കേന്ദ്രമാക്കി അവശക്രസ്തവരെ സംഘടിപ്പിച്ചു "ചെരമർ സംഘം" സ്ഥാപിച്ചതോടെ കോട്ടയം, ചങ്ങനാശ്ശേരി പ്രദേശങ്ങളിലെ അറുപതിൽ പരം സാധുജന പരിപാലനസംഘം ശാഘകൾ നിര്ജീവമായി. പുലയർ ഒഴിച്ചുള്ള മറ്റു അധക്രിതർ സ്വന്തം സംഘടനകൾ രൂപീകരിക്കുവാൻ തുടങ്ങിയിരുന്നു. കവാരിക്കുളം കണ്ടൻ കുമാരൻന്റെ നേതിർത്തത്തിൽ " ബ്രമ്ഹ പ്രത്യക്ഷ ധര്മ പരിപാലന പറയർ മഹാജനസംഘം ". 1928- ൽ വര്ക്കല എസ് കെ രാഘവാൻന്റെ തിർത്തത്തിൽ കുറവരുടെ "സത്യാവിലാസിനി സംഘം" . 1929 നു ശേഷം കല്ലട നാരായണന്റെ തിർത്തത്തിൽ രൂപംകൊണ്ട കുറവരുടെ തന്നെ "അറുമുഖം വള്ളിവിലാസം" ഇവയെല്ലാം അങ്ങനെ രൂപം കൊണ്ട സംഘടനകളിൽ ചിലതാണ്

പ്രതികൂലാവസ്ഥകൾ സംഘടനയെ പിടിച്ചു കുലുക്കി എങ്കിലും 1907 മുതൽ മൂന്ന് പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ നേതിർത്തത്തിൽ സംഘം നടത്തിയ തൊഴിൽ,അയിത്താചാരവിരുദ്ധ വിദ്യാലയപ്രവേശന സമരങ്ങൾക്ക്‌ കണക്കില്ല. സംഘത്തിന്റെ ഉശിരന്മാരായ പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി. ആയിരത്തിൽപരം ശാഘകളുംമായി സംഘം അധകൃതരുടെ അവകാശങ്ങൾക്കായി പോരുതിക്കൊണ്ടിരിക്കുമ്പോൾ ആണ് ക്രമേണ ശിധിലമാക്കപ്പെട്ടത്‌.

ഉപജാതികൾ സ്വന്തം സംഘടനകളുടെ കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ് 1936- ൽ ടി വി തേവൻ, ടി ടി കേശവൻ ശാസ്ത്രി, അറമുള പി കെ ദാസ്‌ , പി കെ ചോതി എന്നിവർ ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് " സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ " രൂപീകരിച്ചത് . 1941- ൽ മഹാത്മാ അയ്യങ്കാളിയുടെ മരണശേഷം സാധുജന പരിപാലന സംഘത്തിനെ കൂടി ലയിപ്പിച്ചുകൊണ്ട് (അപ്പോഴേക്കും സംഘത്തിൽ പുലയർ മാത്രം അവശേഷിച്ചിരുന്നു) അയ്യങ്കാളിയുടെ ജാമാതാവ് കൂടിയായിരുന്ന ടി ടി കേശവൻ ശാസ്ത്രികളുടെ നെതിർത്ഥത്തിൽ 1942-ൽ കമ്പനി ആക്ട്‌ പ്രകാരം " ഓൾ ട്രാവൻകൂർ പുലയർ മഹാസഭ " രുപീകരിക്കപ്പെട്ടു

1957- ലെ കമ്മുണിസ്റ്റ്‌ മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രിയായിരുന്നു ശ്രീ ചാത്തൻമാസ്റ്റർ 1957ലെ പ്രതാപം മനസ്സിൽ സൂക്ഷിച്ചു ശ്രീ ചാത്തൻമാസ്റ്റർ 1967 ൽ ചാലക്കുടിയിൽ മത്സരിച്ചസമയത് ഒരുപട്ടികജതിക്കാരൻ ജനറൽ സീറ്റിൽ മത്സരിച്ച ഏക കാരണത്താൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയുണ്ടായി . കേരളത്തിൽ കോണ്‍ഗ്രസ്സിനെ വെറും ഒൻപതു സീറ്റിൽ കേരളനിയമസഭയിലെ മൂലയില ഒതുക്കി മുഴുവൻ സീറ്റുകളും തൂത് വാരുംബോളും ആദ്യത്തെ കമ്മുണിസ്റ്റ്‌ മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രി ശ്രീ ചാത്തൻമാസ്റ്റർ വിജയിച്ചില്ല. അന്ന് ചാത്തൻ മാസ്റ്റർ മനസ്സിൽ കുറിച്ചിട്ടു ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തിൽ ജനിച്ചുപോയതുകൊണ്ട് സമൂഹ നീതി നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന് മോചനത്തിനുവേണ്ടി രാഷ്ട്രീയതിനപ്പുറത്തു അവന്റെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന് തീരുമാനിച്ചു. അദ്ദേഹം തൊട്ടടുത്തവർഷം വെളിയം കേശവൻ, ചവറ മാധവൻ, ജെ ആർ ദാസ്‌ , കെ കെ രാമൻകുട്ടി തുടങ്ങിയവരുടെ നെതിർത്ഥത്തിൽ ജില്ലകൾ തോറും യോഗങ്ങൾ കൂടി ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനം 1969- ൽ കൊല്ലത് ചേർന്ന് " കേരള പുലയർ മഹാസഭ " KPMS രൂപീകൃതമായി...

27 November, 2014

ജോതിറാവു ഗോവിന്ദറാവു ഫൂലെ വിടവാങ്ങിയിട്ടു ഇന്ന് 124 വർഷം

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടി പോരാടുകയും അവരെ അറിവിന്റെ ലോകത്തേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്ത വിപ്ലവകാരി ജോതിറാവു ഗോവിന്ദറാവു ഫൂലെ വിടവാങ്ങിയിട്ടു ഇന്ന് 124 വർഷം തികയുന്നു.

സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, തത്ത്വജ്ഞാനി എന്നീ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഭാരതത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുകയും, ജാതിവ്യവസ്ഥക്കെതിരെ പോരാടാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു ഫൂലെ.
ഗോവിന്ദറാവുവിന്റെയും ചിന്മനാഭായിയുടെയും മകനായി പൂനായിലെ ഖാൻവാഡി വില്ലേജിൽ 1827 ഏപ്രിൽ 11-നാണ് ജ്യോതിറാവുവിന്റെ ജനനം .. ജ്യോതിയ്ക്ക് ഒരുവയസ്സാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മാതാവ് നിര്യാതയായി.മാലിസ് എന്ന പിന്നാക്ക ജാതിയിൽപ്പെട്ട കല്പി വിഭാഗക്കാരായിരുന്നു ഫൂലെയുടെ കുടുംബം. .മറ്റുള്ളവർ അവരെ ശൂദ്രവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പേഷ്വാമാരുടെ വീടുകളിൽ പൂക്കളെത്തിച്ചുകൊടുക്കേണ്ട ചുമതലയും ജ്യോതിറാവുവിന്റെ കുടുംബത്തിനായിരുന്നു .ജ്യോതിയുടെ പിതാവ് അവനെ കൃഷിപ്പണിയിലേക്കു തിരിച്ചു വിടാനാണ് ആഗ്രഹിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിമൂന്നാം വയസ്സിൽ ആചാരപ്രകാരം ജ്യോതിയുടെ വിവാഹവും നടന്നു. പക്ഷെ പലരിൽ നിന്നും ജ്യോതിറാവുവിന്റെ കഴിവുകളെ കുറിച്ചറിഞ്ഞ പിതാവ് അവനെ വീണ്ടും പഠനത്തിനയച്ചു.
അങ്ങനെ പൂനെയിലെ ഒരു സ്കോട്ടിഷ് ക്രൈസ്തവ മിഷൻ ഹൈസ്ക്കൂളിൽ ജ്യോതിറാവു തുടർപഠനത്തിനു ചേർന്നു. 1847-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിതാവിന്റെ കൂടെ കൃഷിപ്പണിയിൽ ഏർപ്പെട്ടു.
സമൂഹത്തിനുവേണ്ടി ജീവിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു . ഒരിക്കൽ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കവേ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകേണ്ടി വന്നു. അവരുടെ അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാവർക്കും അക്ഷരാഭ്യാസം വേണമെന്ന് ശഠിച്ചു. സ്വന്തം ഭാര്യക്കുതന്നെ വിദ്യ അഭ്യസിപ്പിച്ചുകൊണ്ട് ജ്യോതിറാവു അക്ഷരനിഷേധത്തിനെതിരെ സമരം കുറിച്ചു. ബ്രാഹ്മണസമൂഹത്തിന് ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല .സ്ത്രീകൾക്കെന്തിനാണ് വിദ്യാഭ്യാസം എന്നായിരുന്നു അവരുടെ ചോദ്യം. അതിനെതിരെയായിരുന്നു ജ്യോതിറാവുവിന്റെ സമരം.
ഭാരതത്തിന്റെ നവോത്ഥാനത്തിനായി നിലവിൽ വന്ന എല്ലാ സംഘടനകളും അന്ന് സവർണ്ണർക്കു വേണ്ടി മാത്രമാണ് നിലകൊണ്ടത്. അത്തരം സംഘടനകളോടൊക്കെ ജ്യോതിറാവുവിന് എതിർപ്പ് മാത്രമാണ് ഉണ്ടായിരുന്നത് . വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങനെ 1848-ൽ അവർണ്ണർക്കും സവർണ്ണർക്കും ഒരുപോലെ പ്രവേശനം നൽകി കൊണ്ട് പെണ്‍കുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാലയത്തിനു തുടക്കം കുറിച്ചു .പലരും ഇതിനെ എതിർക്കുകയും പല പ്രതിസന്ധികളും നേരിടേണ്ടിയും വന്നു. അതിനെയെല്ലാം മറികടന്നു ജ്യോതിറാവു 1851ൽ രാസ്താപെട്ടിലും, 1859-ൽ വിഠൽപേട്ടിലും സ്കൂളുകൾ സ്ഥാപിച്ചു.
അവിഹിതബന്ധത്താൽ ജനിക്കുന്ന കുട്ടികളെ കൊല്ലുകയോ തെരുവിലെറിയുകയോ ചെയ്തിരുന്ന കാലഘട്ടമായിരുന്നു അന്നത്തേത് .
ഇതിനൊരു പരിഹാരമായി അദ്ദേഹം ഒരു അനാഥാലയത്തിനു രൂപം കൊടുത്തു . കീഴ്ജീവനക്കാരെ ചൂഷണംചെയ്യുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്
1876-ൽ ജ്യോതിറാവുവിനെ പൂനെ മുന്സിപ്പൽ കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് .പത്ര പ്രവർത്തക രംഗത്തും കഴിവു തെളിയിച്ച അദ്ദേഹം 1879-ൽ കൃഷ്ണറാവുബാലേക്കർ ദീനബന്ധു എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. പത്രങ്ങൾക്ക് എതിരെ നിയമംകൊണ്ടുവന്ന ലിറ്റണ്‍ പ്രഭുവിന്റെ പത്രനയത്തെ ജ്യോതിറാവു ഒരിക്കൽ വിമർശിക്കുകയും ചെയ്തു .ബാലവിവാഹത്തെ എതിർക്കുകയും വിവാഹാഘോഷങ്ങളിൽ ആർഭാടം ഒഴിവാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട് .സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരെ പുസ്തകങ്ങളും അദ്ദേഹം എഴുതി. ‘അടിമത്തം’ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട കൃതിയാണ് .
ഭാരതത്തിൽ ഒരു മഹാത്മാവുണ്ടെങ്കിൽ അത് മഹാത്മാജ്യോതിറാവു ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി. .ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചവർ കൂടിയാണ് .1890-നവംബർ 28-തിയതി മഹാത്മ ജ്യോതിറാവു ഫൂലെ 64-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.ഭാരതീയ ദളിത് സാഹിത്യ അക്കാദമി എന്ന പേരിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ നിലവിലുള്ളത്.

26 November, 2014

കേരള പ്രോ വി.സി.ക്കെതിരായ ഗൂഢാലോചന ആസൂത്രിതം- പുന്നല ശ്രീകുമാര്‍

ചെട്ടികുളങ്ങര:കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ വീരമണികണ്ഠനെതിരായ ഗൂഢാലോചന പട്ടികവിഭാഗങ്ങള്‍ക്കെതിരായ ആസൂത്രിത നീക്കമാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആരോപിച്ചു. കണ്ണമംഗലം 1714-ാം നമ്പര്‍ കെ.പി.എം.എസ്. ശാഖയിലെ അയ്യങ്കാളി പ്രതിമ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ. സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല സഭാസന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി സി.സി. ബാബു, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് ബിനു കല്ലുമല, സെക്രട്ടറി കെ. കാര്‍ത്തികേയന്‍, ഖജാന്‍ജി കെ. ഓമനക്കുട്ടന്‍, മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. രമ്യ, യൂണിയന്‍ സെക്രട്ടറി രമണി സുരേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ്, പഞ്ചായത്തംഗം കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

25 November, 2014

പൂത്താലം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം അപലപനീയം

വൈക്കം:വൈക്കം ക്ഷേത്രത്തിലേക്ക് പൂത്താലം നടത്തുന്നതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ അപലപനീയമാെണന്ന്് കെ.പി.എം.എസ്. യൂത്ത് മൂവ്‌മെന്റ് താലൂക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ക്ക്്്് ആധുനിക അയിത്തം ഏര്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും കണ്‍വെന്‍ഷന്‍ ആരോപിച്ചു. സമ്മേളനം കെ.പി.എം.എസ്. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ധര്‍മജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്് അഭിലാഷ് മുരിപ്പത്തി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനില്‍ കാരിക്കോട്, പ്രസിഡന്റ്് പി.എം.മജീഷ്, വി.എം.സാജ് മോഹന്‍, കെ.കെ.കൃഷ്ണകുമാര്‍, പി.പി.മോഹനന്‍, എം.വി.രാജു, ഡിപിന്‍മോഹനന്‍, അരുണ്‍ഗോപി, സനല്‍, രതീഷ്, ഷിജിന്‍, സജി, ബിജു എന്നിവര്‍ സംസാരിച്ചു.

22 November, 2014

ദളിത് സ്ത്രീ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

കണ്ണൂർ:സംസ്ഥാന പട്ടികജനസമാജത്തിന്റെ ദളിത് സ്ത്രീസമ്മേളനം ഡിസംബര്‍ 14ന് പയ്യന്നൂരില്‍ നടക്കും. ദളിതരുടെ പൗരാവകാശ സംരക്ഷണത്തിനായി സമാജം നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സ്ത്രീസമ്മേളനം നടത്തുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ 100 പട്ടികജാതി കോളനികളിലൂടെ സ്ത്രീകളുടെ വിളംബരജാഥ നടത്തും. നവംബര്‍ 23 മുതല്‍ 28വരെയാണ് ജാഥ. പ്രസീത അഴീക്കോട്, മീനാക്ഷി ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ. 28-ന് പയ്യന്നൂരില്‍ സമാപിക്കും.
സ്ത്രീസമ്മേളനം 14-ന് പത്തുമണിക്ക് കേരള പുലയര്‍ മഹാസഭാ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാജം രക്ഷാധികാരി എം.ഗീതാനന്ദന്‍ വിഷയം അവതരിപ്പിക്കും. നാലുമണിക്ക് ഗാന്ധിമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം അന്വേഷി പ്രസിഡന്റ് കെ.അജിത ഉദ്ഘാടനം ചെയ്യും.
പ്രസീത അഴീക്കോട്, മീനാക്ഷി ശ്രീധരന്‍, പനയന്‍ കുഞ്ഞിരാമന്‍, പ്രകാശന്‍ മൊറാഴ, തെക്കന്‍ സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ദളിത് സ്ത്രീ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

കണ്ണൂർ:സംസ്ഥാന പട്ടികജനസമാജത്തിന്റെ ദളിത് സ്ത്രീസമ്മേളനം ഡിസംബര്‍ 14ന് പയ്യന്നൂരില്‍ നടക്കും. ദളിതരുടെ പൗരാവകാശ സംരക്ഷണത്തിനായി സമാജം നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സ്ത്രീസമ്മേളനം നടത്തുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ 100 പട്ടികജാതി കോളനികളിലൂടെ സ്ത്രീകളുടെ വിളംബരജാഥ നടത്തും. നവംബര്‍ 23 മുതല്‍ 28വരെയാണ് ജാഥ. പ്രസീത അഴീക്കോട്, മീനാക്ഷി ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ. 28-ന് പയ്യന്നൂരില്‍ സമാപിക്കും.
സ്ത്രീസമ്മേളനം 14-ന് പത്തുമണിക്ക് കേരള പുലയര്‍ മഹാസഭാ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാജം രക്ഷാധികാരി എം.ഗീതാനന്ദന്‍ വിഷയം അവതരിപ്പിക്കും. നാലുമണിക്ക് ഗാന്ധിമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം അന്വേഷി പ്രസിഡന്റ് കെ.അജിത ഉദ്ഘാടനം ചെയ്യും.
പ്രസീത അഴീക്കോട്, മീനാക്ഷി ശ്രീധരന്‍, പനയന്‍ കുഞ്ഞിരാമന്‍, പ്രകാശന്‍ മൊറാഴ, തെക്കന്‍ സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

16 November, 2014

കേന്ദ്രസര്‍വകലാശാലയ്ക്ക് അയ്യന്‍കാളിയുടെ പേര് നല്‍കണം-പുന്നല ശ്രീകുമാര്‍

കോട്ടയം:കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാലയ്ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലാദ്യമായി സമരം നടത്തിയ മഹാത്മാ അയ്യന്‍കാളിയുടെ പേര് നല്‍കണമെന്ന് കെ.പി.എം.എസ്.രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. കേരള പുലയര്‍ മഹിളാഫെഡറേഷന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യന്‍കാളിജന്മദിനമായ ആഗസ്ത് 28ന് സംസ്ഥാനത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് മാതൃകയാക്കി കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഉചിതമായി തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ അധ്യക്ഷതവഹിച്ചു. കെ.പി.എം.എസ്. സംസ്ഥാനപ്രസിഡന്റ് പി.കെ.രാജന്‍, ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ഖജാന്‍ജി എല്‍. രമേശന്‍, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ഖജാന്‍ജി വിമല ടി. ശശി, പി.സജീവ്കുമാര്‍, പി.ജനാര്‍ദ്ദനന്‍, ഡോ.ടി.വി.സുരേഷ്‌കുമാര്‍, അജിത് കല്ലറ, ലതിക സജീവ് എന്നിവര്‍ പ്രസംഗിച്ചു.

14 November, 2014

കെ.പി.എം.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ

#‎KPMS‬
കെ.പി.എം.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ

പട്ടികവിഭാഗസംഘടനകളുടെ നായകസ്ഥാനത്ത് നിൽക്കുന്ന കേരളാ പുലയർ മഹാ സഭ ചരിത്ര നാഴികകൾ താണ്ടി,പി.കെ ചാത്തൻ മാസ്റ്ററിൽ തുടങ്ങി രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാറിലൂടെ ജൈത്ര യാത്ര തുടരുകയാണ്. സാമൂഹിക സംഘടനകളും രാഷ്ട്രീയ കേന്ദ്രങ്ങളും അസൂയയോടെ നമ്മുടെ വളർച്ചയെ നോക്കി കാണുന്ന ഈ കാലഘട്ടത്തിൽ,കേരളാ പുലയർ യൂത്ത് മൂവ്മെൻറ്റിലൂടെ (‪#‎KPYM‬ ) സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കളെ സൃഷ്ടിക്കാനും കേരളാ പുലയർ മഹിളാ ഫെഡറേഷനിലൂടെ (‪#‎KPMF‬ ) സ്ത്രീ ശാക്തീകരണത്തികരണത്തിനും,പഞ്ചമി സ്വയം സഹായ സംഘത്തിലൂടെ സ്വയം പര്യാപ്തവരുള്ളവരാക്കി മാറ്റുവാനും,അയ്യൻകാളി കൾച്ചറൽ ട്രസ്റ്റലൂടെ (‪#‎ACT‬) അധഃസ്ഥിതൻറ്റെ സ്ഥാപനവൽക്കരണ സ്വപ്നങ്ങളെ പൂവണിയിക്കാനും കഴിഞ്ണനാളുകളിലൂടെ നാം നടത്തിയ പ്രവർത്തനഫലമായി സാധിച്ചു. അക്ഷരത്തിൻറ്റെ മഹത്വം മനസ്സിലാക്കി തൻറ്റെ തലമുറക്ക് അക്ഷരത്തിൻറ്റെ വെള്ളിവെളിച്ചം നുരുവാനായി വിപ്ലവം നയിച്ച നിരക്ഷരനായ മഹാത്മ അയ്യൻകാളിയുടെ നാമധേയത്തിൽ KPMS കൊല്ലം കുരിയോട്ടുമലയിൽ നിർമ്മിക്കുന്ന ആർട്സ് & സയൻസ് കോളേജ്,അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ് ( AKMAS College ), അയ്യൻകാളി പഠന ഗവേഷണ കേന്ദ്രം (തിരുവനന്തപുരം) തുടങ്ങിയ സ്ഥാപനവൽക്കരണവുമായി കെ.പി.എം.എസ് മുന്നേറുമ്പോൾ നമ്മുടെ നിരന്തരപോരാട്ടത്തിൻറ്റെ ഫലമായി സർവ്വകലാശാലയിൽ ചെയർ, മഹാത്മാവിൻറ്റെ ജന്മ ദിനമായ ആഗസ്റ്റ് 28 ന് പൊതുഅവധിയായി പ്രഖ്യാപിച്ചത്.

കേരളത്തിലെ പുലയൻറ്റെ ഹൃദയം തൊട്ടറിഞ്ഞ KPMS അതിൻറ്റെ സംഘടനാ ശക്തി ഇനിയും വർദ്ധിപ്പിച്ച് വരും തലമുറയുടെ വിദ്യാഭ്യാസത്തിനും,തൊഴിലിനും,സുരക്ഷയ്ക്കും,സാമൂഹികനീതിക്കും കാവലാളായി നിൽക്കുന്നതിന് ശക്തി പകരുവാൻ അണിനിരക്കുക.2014-15 ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ 2014 നവംബർ 1 ന് ആരംഭിച്ച് 2014 നവംബർ 30 ന്  അവസാനിക്കുകയാണ്. എല്ലാ സഭാമിത്രങ്ങളും അംഗത്വം പുതുക്കി സഭാപ്രവർത്തനത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു..

.

07 November, 2014

akmas കോളേജ്

മഹാത്മാ അയ്യങ്കാളിയുടെ 150 ആം ജയന്തി സ്മാരകമായി കേരള സർക്കാർ കെ പി എം എസ് നു സമ്മാനിച്ചതാണ്‌ ആര്ട്സ് ആൻഡ്‌ സയൻസ് കോളജു 2014- 2015 ആദ്യയന വർഷം മുതൽ ഐടാട് മേഘലയിൽ കൊല്ലത് തുടങ്ങാൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. അനുവദിച്ചു കിട്ടിയ കൊർസുകൽ
1)BA English with journalism and intellectual history of modern world
2)BA Economics with mathematical economics and mathematics for economic analysis
3)Bcom with Co-Operation
4)Bsc Mathematics with Physics and statistics
ഇവയാണ് കെ പി എം എസ് ഇന്റെ അഭ്യര്ത്ഥന മാനിച്ചു അയ്യങ്കാളി കൽചരൽ ട്രസ്റ്റ്‌ (ആക്ട്‌) ന്റെ കീഴില ആണ് കോളജു അനുവധിചിട്ടുകൊണ്ട് 16-7-2014 ഉത്തരവുഇറക്കിയിട്ടുള്ളത് ഇത് പ്രകാരം സെപ്റ്റംബർ 3 നു കേരള ഗവർനർക്കുവേണ്ടി ഹൈയർഎടുകെഷൻഡിപ്പാർട്ട്മെന്റ് സെക്രറ്ററിയും ട്രസ്റ്റ്‌നുവേണ്ടി ശ്രീ പുന്നല ശ്രീകുമാറും അഗ്രിമെന്റ് ഒപ്പുവെച്ചു ഈ നവോഥാന സ്മാരകം അടുത്ത ആദ്യയന വർഷം നാടിനു സമര്പ്പിക്കുവനാണ് ലക്ക്ഷ്യമിടുന്നത്......

06 November, 2014

സാമൂഹ്യ ജീര്‍ണതകള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം - പുന്നല ശ്രീകുമാര്‍

പെരുമ്പാവൂര്‍:ആധുനിക സമൂഹത്തിലെ ചിന്തകളും പ്രവര്‍ത്തനങ്ങളും നവോത്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെടുത്തുംവിധമുള്ള ജീര്‍ണതകള്‍ തടയാന്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. വിദ്യാധരന്‍, പി. സജീവ്കുമാര്‍, എം.ബി. രഘു, ടി.വി. ശശി, കെ.കെ. സോമസുന്ദരന്‍, കെ.കെ. സന്തോഷ്, കെ.എന്‍. മോഹനന്‍, പി.സി. ശിവന്‍, എന്‍.എ. കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗോപി ചൂണ്ടമല സ്വാഗതവും കെ.എ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.