26 April, 2015

രാഷ്ട്രീയവിവാദങ്ങളുയർത്തി ജനകീയവിഷയങ്ങളെ അട്ടിമറിക്കുന്നു-പുന്നല ശ്രീകുമാർ

രാഷ്ട്രീയവിവാദങ്ങളുയർത്തി ജനകീയവിഷയങ്ങളെ അട്ടിമറിക്കുന്നു-പുന്നല ശ്രീകുമാർ


Courtesy:Malayala Manorama & Mathrubhumi

23 April, 2015

ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട:മുന്‍ മന്ത്രിയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ.പി.എം.എസ്. സംസ്ഥാനതല ആചരണ പരിപാടികള്‍ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ശേഷം നവോത്ഥാനത്തിന്റെ പിന്‍തുടര്‍ച്ച സൃഷ്ടിച്ച വ്യക്തിയാണ് ചാത്തന്‍മാസ്റ്ററെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി, നഗരസഭാ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ്, സി.പി.ഐ. ജില്ലാ എക്‌സി. അംഗം ടി.കെ. സുധീഷ്, പി. സജീവ് കുമാര്‍, ടി.എ. വേണു, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കടപ്പാട്:മാതൃഭൂമി.

15 April, 2015

സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് കെ.പി.എം.എസ്.

ആലപ്പുഴ:സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ്.44-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആസ്തികള്‍ ഉപയോഗപ്പെടുത്തി ഏത് മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങിയാലും അര്‍ഹമായ സംവരണം വ്യവസ്ഥചെയ്യണം. സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിര്‍ശമാണ് ഉയര്‍ന്നത്.
പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിലൂടെ സംവരണം ഇല്ലാതാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിലൂടെമാത്രമേ നിലവിലുള്ള സംവരണം തുടര്‍ന്നും ലഭ്യമാകുകയുള്ളൂവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ആലപ്പുഴയില്‍ കൊടിയിറങ്ങിയത്.
പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. രക്ഷാധികാരി- പുന്നല ശ്രീകുമാര്‍ (കൊല്ലം), പ്രസിഡന്റ് പി.കെ. രാജന്‍ (പത്തനംതിട്ട), ജനറല്‍ സെക്രട്ടറി- ബൈജു കലാശാല (ആലപ്പുഴ), ഖജാന്‍ജി- എല്‍.രമേശന്‍ (തിരുവനന്തപുരം), വര്‍ക്കിങ് പ്രസിഡന്റ്- പി. ജനാര്‍ദനന്‍ (ആലപ്പുഴ), സംഘടനാ സെക്രട്ടറി-പി. സജീവ് കുമാര്‍ (കോട്ടയം), വൈസ് പ്രസിഡന്റ്- ബാബു കുന്നശ്ശേരി (തൃശ്ശൂര്‍), സി. ബാബു (കോഴിക്കോട്), അസിസ്റ്റന്റ് സെക്രട്ടറി - ടി.എ. വേണു (എറണാകുളം), ടി.എസ്. രജികുമാര്‍ (കൊല്ലം) എന്നിവരാണ് ഭാരവാഹികള്‍. എട്ടംഗ സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയുമാണ് തിരഞ്ഞെടുത്തത്. അഡ്വ. എസ്. അജയഘോഷ് ആയിരുന്നു റിട്ടേണിങ് ഓഫീസര്‍.

Courtesy:Mathrubhumi Daily.

ദൈവദശകം ആനന്ദസാഗരത്തിലേക്കുള്ള പരിണാമസന്ദേശം:എം.കെ. സാനു

ആലപ്പുഴ: യുദ്ധസാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദൈവദശകം കൃതിയിലൂടെ ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നു നൽകിയതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിവർഷം പരിപാ‌ടി നഗരചത്വരത്തിലെ ശ്രീനാരായണഗുരു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക വചനം ഉപേഷിച്ചു കൊണ്ട് ബഹുവചനത്തിലൂടെ മാനവരാശിയെ ഉദ്ഘോഷിച്ചാണ് ഗുരുസ്വാമി ദൈവദശകം സമർപ്പിച്ചിരുക്കന്നത്. അർഹിക്കുന്നവരോടു ദയ തോന്നിക്കണം. കാറൽമാക്സിന്റെ വിപ്ളകരമായ പ്രത്യയശാസ്ത്രം വിജയിച്ചത് അദ്ദേഹത്തിന്റെ മനസിലെ കാരുണ്യംകൊണ്ടായിരുന്നു. പൗരാണിക സംസ്കാരത്തിന്റെ ഭക്തിപ്രഭാവമാണ് നവോത്ഥാനത്തിന് ശക്തിപകർന്നത്. ടാഗോറിന്റെയും ആശാൻ-ഉള്ളൂർ-വള്ളത്തോൾ എന്നിവരുടെയും കവിതകളിലും പൗരാണിക ചിന്തകൾക്ക് ‌ആദരവ് നൽകിയിട്ടുണ്ട്. ആശയപരമായ ചിന്തയും സംവാദങ്ങളും പഠനവുമാണ് സമൂഹത്തിന് ആവശ്യം. കെ.പി.എം.എസിന് കൂടുതൽ ശക്തി ഉണ്ടാകുവാൻ എഴുത്തുകാരും പ്രഭാഷകരും കൂടുതൽ പേർ ഉണ്ടാവണം. സംഘടനയ്ക്ക് ‌ ശക്തിപകരാൻ ഉദ്യോഗസ്ഥരെക്കാളും ഭരണകർത്താക്കളെക്കാളും നല്ലത് എഴുത്തുകാരാണ് എന്നും സാനുമാസ്റ്റർ പറഞ്ഞു.
ലളിതമാണെന്ന് തോന്നുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം എന്നും അത് വ്യഖ്യാനിക്കുക അത്ര ലളിതമല്ലെന്നും മുഖ്യപ്രാഷണം നടത്തിയ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, രാജൂ എബ്രാഹാം എം.എൽ.എ, പി.തിലോത്തമൻ എം.എൽ.എ, അഡ്വ.സി.കെ വിദ്യാസാഗർ, വി.ശ്രീധരൻ, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഡോ.അംബേദ്കർ ജയന്തി സമ്മേളനത്തോടെ നാലുദിവസമായി നടന്നു വന്ന സംസ്ഥാന സമ്മേളനം സമാപിക്കും.

Courtesy:Mathrubhumi Daily

കാസർകോട്,പാലക്കാട് ജില്ലകളിൽ ഇപ്പോഴും അയിത്തം: ഡോ.കെ.എസ് രാധാകൃഷ്ണൻ.

എഴുത്തുകാരുണ്ടാകുമ്പോഴാണ് സമുദായം വളരുന്നത്- എം.കെ. സാനു

ആലപ്പുഴ:ഉദ്യോഗസ്ഥരും സമ്പന്നരും ഉണ്ടാകുമ്പോഴല്ല, എഴുത്തുകാര്‍ ഉണ്ടാകുമ്പോഴാണ് സമുദായം വളര്‍ന്നതായി കണക്കാക്കേണ്ടതെന്ന് പ്രൊഫ. എം.കെ. സാനു. കെ.പി.എം.എസ്. സംസ്ഥാന സമ്മേളനഭാഗമായി നടന്ന സ്മൃതിവര്‍ഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളെ മുന്‍നിര്‍ത്തിയാണ് സ്മൃതിവര്‍ഷം പരിപാടിയൊരുക്കിയത്.
ഇന്ത്യന്‍ നവോത്ഥാനത്തിന് പ്രചോദകമായത് ഭക്തിരസമാണെന്ന് സാനു പറഞ്ഞു. ഭാരതീയ തത്ത്വചിന്ത ലളിതമായി ചാലിച്ചെടുത്ത കൃതിയാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം. ജാതിക്ക് കാരണം ഹിന്ദുമതമായതുകൊണ്ട് മതം മാറണമെന്ന വാദമുയര്‍ന്നു. ഇക്കാര്യത്തില്‍ ഗഹനമായ ചര്‍ച്ചയും നടന്നു. ആ ചര്‍ച്ചയുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. മതവിശ്വാസം നമ്മുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിന്റെ ശാപം ജാതിഭേദമാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ പാലക്കാട്, കാസര്‍കോട് ജില്ലകളില്‍പോലും ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, രാജു എബ്രഹാം, പി. തിലോത്തമന്‍, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, വി. ശ്രീധരന്‍, പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

Courtesy:Mathrubhumi Daily.

സാമ്പത്തിക സംവരണത്തിന് സമയമായിട്ടില്ല - മന്ത്രി അനില്‍കുമാര്‍

ആലപ്പുഴ:കേരളത്തില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ സമയമായിട്ടില്ലെന്ന് പട്ടികവിഭാഗ ക്ഷേമ - ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തും വരെ സംവരണത്തിന്റെ തണല്‍ അവര്‍ക്ക് ആവശ്യമാണ്.
കെ.പി.എം.എസ്. നാല്പത്തി നാലാം സംസ്ഥാനസമ്മേളനത്തില്‍ അംബേദ്കര്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും സംവരണത്തിന്റെ പിന്‍ബലത്തില്‍ കഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. പിന്നാക്കക്കാരെ മുന്‍പന്തിയിലേക്കു കൊണ്ടുവരുന്നത് സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. ഗാന്ധിജിയും അംബേദ്കറും തുടങ്ങിവച്ച സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മതവിശ്വാസവുമായി ബന്ധപ്പെട്ട ഘര്‍വാപ്പസി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനേ ഉപകരിക്കൂ. ഇവിടെനിന്ന് മറ്റുമതങ്ങളിലേക്കു ആളുകള്‍ പോയിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ട് സംഭവിച്ചുവെന്നുകൂടി ചിന്തിക്കണം. മറ്റുമതങ്ങളില്‍ ആഗ്രഹിച്ച സാമൂഹികനീതി കിട്ടാതെ വന്നിട്ടാവാം മടങ്ങിപ്പോരുന്നതെന്നും മനസ്സിലാക്കണം- മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന നയം മെയ് മാസത്തോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിന്റെ കരടു വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ ഉപഹാരം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മന്ത്രിക്കു സമ്മാനിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പ്രസംഗിച്ചു. അഡ്വ. എ.സനീഷ് കുമാര്‍ സ്വാഗതവും എന്‍. ബിജു നന്ദിയും പറഞ്ഞു.

Courtesy:Mathrubhumi,Malayala Manorama.

കെ.പി.എം.എസ് : പി.കെ.രാജൻ പ്രസിഡന്റ്


ആലപ്പുഴ: കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളായി പുന്നല ശ്രീകുമാർ (രക്ഷാധികാരി), പി.കെ.രാജൻ (പ്രസിഡന്റ്), പി.ജനാർദ്ദനൻ (വർക്കിംഗ് പ്രസിഡന്റ്), ബാബു കുന്നശേരി, സി.ബാബു (വൈസ് പ്രസിഡന്റുമാർ), ബൈജു കലാശാല (ജനറൽ സെക്രട്ടറി), പി.സജീവ് കുമാർ (സംഘടനാ സെക്രട്ടറി), ടി.എ.വേണു, ടി.എസ്.രജികുമാർ (അസി. സെക്രട്ടറിമാർ), എൽ.രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

13 April, 2015

സാമുദായിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല- കെ.പി.എം.എസ്

ആലപ്പുഴ:സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍.എസ്.എസ്. വാദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് പറയുവാന്‍ എന്‍.എസ്.എസ്സിന് എന്ത് ധൈര്യമാണുള്ളത്?
തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യലഘൂകരണ പദ്ധതിയായും സംവരണത്തെ കാണരുത്. രാഷ്ട്രീയതുല്യതയും അവസരസമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി രംഗത്തും ഉദ്യോഗമേഖലയിലും ഈ നേട്ടം കൈവരിക്കാന്‍ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അയിത്തത്തിന്റെ ദുരവസ്ഥ അനുഭവിച്ച സമുദായങ്ങള്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവരണം നിര്‍ബന്ധമല്ലാത്ത ഇടങ്ങളില്‍ പട്ടികജാതിക്കാരെ തഴയുകയാണ്. സി.പി.ഐ.യുടെ നയരൂപീകരണ സമിതിയിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പട്ടികജാതിക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ബോധ്യമാകും. സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് രാജ്യസഭാ സീറ്റില്‍ ദളിതരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തഴഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ആശയപരമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എല്‍.രമേശന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി അനുസ്മരണ പ്രമേയവും സി. സത്യവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. സമ്മേളനം 14ന് നടക്കുന്ന അംബേദ്ക്കര്‍ ജയന്തി സമ്മേളനത്തോടെ സമാപിക്കും.

11 April, 2015

ശക്തിപ്രകടനത്തോടെ കെ.പി.എം::എസ്. സംസ്ഥാന സമ്മേളനത്തിന് തുടക്കം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ:സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു. കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതിക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗതപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്‍കി. കെ.സി. വേണുഗോപാല്‍ എം.പി., ആര്‍. രാജേഷ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരശ്ശേരി, വിമല ടി.ശശി, സി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 14ന് സമാപിക്കും.


കടപ്പാട്:മാതൃഭൂമി,മലയാള മനോരമ,മംഗളം ദിനപത്രങ്ങൾ.

06 April, 2015

പന്തളം പഞ്ചമി സ്മൃതി അരങ്ങ്

വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.2015 ഏപ്രിൽ 27 ന് പന്തളം സെൻറ്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് ബഹു:സാംകാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി.ജോസഫ് സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നു.മുഖ്യാതിഥികൾ ആയി ശ്രീ പുന്നല ശ്രീകുമാർ (ബഹു: കെ പി എം എസ് രക്ഷാധികാരി) ,ശ്രീ ചിറ്റയം ഗോപകുമാർ എം.എൽ.എ, ശ്രീ പി.കെ രാജൻ (ബഹു:പ്രസിഡൻറ്റ് കെ.പി.എം.എസ്) , ശ്രീ ബൈജു കലാശാല (ബഹു:ജനറൽ സെക്രട്ടറി കെ.പി.എം.എസ്),ശ്രീ പി.കെ കുമാരൻ(ദേവസ്വം ബോർഡ് അംഗം),ശ്രീ തൈക്കൂട്ടത്തിൽ സക്കീർ (ദേശിയ ന്യൂനപക്ഷ സമിതി അംഗം),ശ്രീ കെ.എൻ അച്ചുതൻ (കെ.പി.എം.എസ് പത്തനംതിട്ട ജില്ല പ്രസിഡൻറ്റ്) എന്നിവർ പങ്കെടുക്കുന്നു..

ബന്ധപ്പെടുക:
പഞ്ചമി സ്മൃതിയരങ്ങ്
കെ.പി.വൈ.എം ചേരിക്കൽ
പന്തളം,പത്തനംതിട്ട ജില്ല

ഫോൺ:
9447 264 011
8589 818 412
9744 906 777

ക​​​നൽ​​​ ​​​സൂ​​​ര്യൻ​ ​ ക​​​ഥ​​​ ​​​പ​​​റ​​​യു​​​മ്പോൾ

​​ക​​​നൽ​​​ ​​​സൂ​​​ര്യൻ​ ​ ക​​​ഥ​​​ ​​​പ​​​റ​​​യു​​​മ്പോൾ​​​ ​​


വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.




കീഴാളരുടെ മോചനത്തിന്റെ ചരിത്രവുമായി കര്‍ട്ടനുയരുമ്പോള്‍ ഈ നാടകത്തിന് പറയാന്‍ അണിയറയില്‍ മറ്റൊരു കഥയുമുണ്ട്. 'കനല്‍സൂര്യന്‍' എന്ന നാടകം അവതരിപ്പിക്കാന്‍ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച ചേരിയിലെ കുറേ മനുഷ്യരുടെ കഥ. സംവിധായകനെ കണ്ടെത്തി അരങ്ങില്‍ വേഷങ്ങളായി മാറിയും ഊണും ഉറക്കവും ഉപേക്ഷിച്ച് അണിയറയില്‍ നിറഞ്ഞതുമായ ചേരിക്കലിലെ മനുഷ്യരുടെ കഥ. നാടകത്തെ സ്‌നേഹിച്ചവര്‍ നല്‍കിയ പൊതിച്ചോറും ചമ്മന്തിയും മുതല്‍ താലിമാല പോലും പണയപ്പെടുത്തി നല്‍കിയ പണം വരെയും ഇവര്‍ക്ക് കരുത്താണ്.



അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുതല്‍ ചുമട്ടുത്തൊഴിലാളി വരെയുള്ളവരാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്. അയ്യങ്കാളിയുടെ ജീവിതത്തിന് നാടകത്തിന്റെ രംഗഭാഷ നല്‍കുമ്പോള്‍ ഈ നാട്ടുകാര്‍ നെഞ്ചില്‍ കൈ വയ്ക്കുന്നു, ഇതിലെ കഥാപാത്രങ്ങളും അണിയറക്കാരും ഞങ്ങള്‍ മാത്രമാണെന്ന്. ഉത്സവ പറമ്പുകളില്‍ നാടകം കണ്ടു മാത്രം ശീലമുള്ളവര്‍ പ്രൊഫഷണല്‍ നാടകങ്ങളെപ്പോലും പിന്തള്ളി മനസുകളില്‍ ഇടം നല്‍കുന്നു.
യുവാക്കളുടെ ശബ്ദം
ഒരു വര്‍ഷം മുമ്പുള്ള സന്ധ്യാനേരത്ത് ചേരിക്കല്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി ചേര്‍ന്ന പ്രദേശവാസികളുടെ യോഗം. പ്രതിമാ അനാച്ഛാദനത്തോടൊപ്പം അയ്യങ്കാളിയുടെ ചരിത്രം ജനങ്ങളില്‍ എത്തിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. പലരും പല മാര്‍ഗങ്ങളും നിര്‍ദേശിച്ചു. യുവാക്കളുടെ കൂട്ടത്തില്‍ നിന്നാണ് നാടകം എന്ന ശബ്ദം ഉയര്‍ന്നത്. കാണാനെത്തുന്നവരോട് നേരിട്ട് സംവേദിക്കുന്ന മാധ്യമം എന്ന നിലയിലാണ് നാടകം അവതരിപ്പിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. നാടകം കണ്ടും കേട്ടും മാത്രം ശീലമുള്ളവര്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. കൂടിയവരില്‍ പലരും പല ജോലികളും ഇതിനായി ഏറ്റെടുത്തു. അജിത് കുമാര്‍ നാടക രചനയെന്ന വലിയ ദൗത്യം ഏറ്റെടുത്തതോടെ സമിതിക്ക് പ്രതീക്ഷയുടെ ചിറക് മുളച്ചു. മുമ്പ് നാടകത്തില്‍ അഭിനയിച്ച് ശീലമുള്ള പ്രിയരാജും ഒരുമിച്ചതോടെ അയ്യങ്കാളിയെ ആര് അവതരിപ്പിക്കുമെന്ന ചോദ്യത്തിനും ഉത്തരമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അഭിനയിക്കാനായെത്തി, കെ.പി.എ.സിയിലെ നടന്‍ മനോജ് നാടകത്തിന്റെ ആദ്യ പാഠങ്ങള്‍ പകരാന്‍ എത്തിയതും തുണയായി. ക്യാമ്പ് വളര്‍ന്നതോടെ മനോജ് സംവിധായകന്റെ വേഷവുമിട്ടു. കര്‍ട്ടന്‍ കെട്ടുന്നത് മുതല്‍ കഥാപാത്രമാകുന്നതു വരെ മനോജ് പരിശീലിപ്പിച്ചു.
വായിച്ചും പറഞ്ഞും അറിഞ്ഞിരുന്ന അയ്യങ്കാളിയുടെജീവിതത്തിലേക്ക് ചേരിക്കല്‍ ഗ്രാമം മടങ്ങുകയായിരുന്നു. കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചു. പലരോടും അഭിപ്രായങ്ങള്‍ തിരക്കി. ഒടുവില്‍ പ്രധാന സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവര്‍ വേദിയില്‍ എത്തിച്ചു. 2014 ഓഗസ്റ്റ് 10ന് ചേരിക്കലില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കനല്‍ സൂര്യന്‍ ആദ്യമായി അവതരിപ്പിച്ചു. നിറഞ്ഞ സദസ് ശ്വാസം അടക്കി നാടകം കണ്ടപ്പോള്‍ അതും ചരിത്രമായി. നാടകത്തിന് പ്രൊഫഷണലിസം വേണമെന്ന ആവശ്യവുമുയര്‍ന്നു. പിന്നീട് വലിയ സ്‌റ്റേജിന്റെ വലിയ സാധ്യതകളായിരുന്നു ലക്ഷ്യം.



യാതനകളുടെ അരങ്ങില്‍
പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം റിഹേഴ്സല്‍ ക്യാമ്പാക്കി മാറ്റിയെങ്കിലും വര്‍ദ്ധിച്ചുവന്ന ചെലവുകള്‍ നാടക പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരും കൂലിപ്പണികള്‍ പോലും കളഞ്ഞ് ക്യാമ്പിന്റെ ഭാഗമായപ്പോള്‍ സാമ്പത്തിക പ്രശ്നവും രൂക്ഷമായി. ആഹാരത്തിന് പോലും മുട്ടുണ്ടായ സമയമായിരുന്നു അത്. പച്ചവെള്ളം കുടിച്ച് റിഹേഴ്സല്‍ നടത്തേണ്ട ഗതികേട്. ഈ സമയം അടുത്തുള്ള വീടുകളില്‍ നിന്ന് പൊതിച്ചോറ് എത്തിച്ചത് ഈ നാടിന്റെ നല്ല മനസാണ്. പല വീടുകളില്‍ നിന്ന് ഊഴമനുസരിച്ച് ചോറു പൊതികളെത്തി. ഒരു പൊതി ചോറുമായെത്തി നാടകത്തിന്റെ ഭാഗമായവരുമുണ്ട്. സെയില്‍സ് മാനായ മനു. എം.എസ് എന്ന യുവാവിനെ ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല, മനുവിന്റെ ഭാര്യയുടെ താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണം പണയംവച്ചു നല്‍കിയ നാലുലക്ഷം രൂപയാണ് സമിതിക്ക് മുതല്‍ക്കൂട്ടായത്. രംഗം ഒരുക്കാനും റെക്കാര്‍ഡിംഗിനുമായി വലഞ്ഞ സമയത്തായിരുന്നു മനു രക്ഷകനായത്.
കഥ,


കഥാപാത്രങ്ങള്‍ ..
അയ്യങ്കാളിയുടെജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവ വികാസങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. വയല്‍വരമ്പും രണ്ട് കുടിലുകളും പശ്ചാത്തലമാക്കിയാണ് കഥ പുരോഗമിക്കുന്നത്. എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം എന്ന ആശയവുമായി അയ്യങ്കാളിയുടെ സമര ചരിത്രത്തിന് തുടക്കമിട്ട വില്ലുവണ്ടിയാത്ര, ചാലിയം തെരുവ് സമരം, പുല്ലാട് ലഹള, തൊഴിലിനും കൂലിക്കുമായി ഒരു വര്‍ഷം നീണ്ടു നിന്ന പട്ടിണി സമരം തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങളിലേക്ക് അരങ്ങ് ചെന്നെത്തുന്നുണ്ട്. അയിത്തജാതിക്കാരില്‍ നിന്ന് ആദ്യമായി സ്‌കൂളിലെത്തിയ പഞ്ചമിയുടെ ഓര്‍മ്മയ്ക്കാണ് സമിതിക്ക് 'പഞ്ചമിസ്മൃതി അരങ്ങ്' എന്ന് നാമകരണം നടത്തിയിട്ടുള്ളത്.
അച്ഛനും മകളും വേഷമിടുമ്പോള്‍
പട്ടികജാതി സമുദായ സംഘടനാ നേതാവും കമ്മ്യുണിസ്റ്റ്‌നേതാവുമായിരുന്ന പരേതനായ പന്തളം ഭരതന്റെ മകന്‍ പ്രിയരാജ് ഭരതനാണ് മുഖ്യകഥാപാത്രമായ അയ്യങ്കാളിയെ അവതരിപ്പിക്കുന്നത്. പ്രിയരാജിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സര്‍ഗപ്രിയ പഞ്ചമിയുടെ വേഷത്തിലും എത്തുന്നു. അയ്യങ്കാളിയുടെ യൗവനം മുതല്‍ മരണം വരെ വ്യത്യസ്ത ഭാവങ്ങളോടും ശബ്ദ ക്രമീകരണത്തോടും ഈ കലാകാരന്‍ അഭിനയിച്ചിരിക്കുന്നു. സ്‌കൂള്‍ നാടകവേദിയിലൂടെയും പന്തളം നാട്ടരങ്ങിലൂടെയുമാണ് അരങ്ങിലേക്കുള്ള വരവ്. മലയാലപ്പുഴ സ്വദേശിനി അനിതയാണ് ഭാര്യ. സ്‌കൂള്‍ കലോത്സവ വേദിയിലൂടെയും അച്ഛന്റെ പാത പിന്‍തുടര്‍ന്നുമാണ് സര്‍ഗപ്രിയ അരങ്ങിലെത്തിയത്.




കടപ്പാട്:കെ.എ. മനൂപ് (ലേഖകൻ),കേരളകൗമുദി ദിനപത്രം.

01 April, 2015

അയ്യങ്കാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ്

 കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് അനുവദിച്ച ആറ് ഏക്കര്‍ ഭൂമിയുടെ സർവ്വേയിൽ നിന്നും. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിച്ചത്



Add caption